കോൽക്കത്ത: വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമായി ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പൗരന്മാർ തിരിച്ചുപോകുന്നു. ബംഗാളില്‍ അതിര്‍ത്തി വഴി ബംഗ്ലാദേശിലേക്കു കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
തെക്കന്‍ ബംഗാള്‍ മേഖലയില്‍ അതിര്‍ത്തി വഴി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശ് പൗരന്മാരുടെ എണ്ണം കൂടുന്നതിനു കാരണം വോട്ടർപട്ടികയിലെ തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട കണക്കെടുപ്പാണെന്നും വിലയിരുത്തുന്നു.
അതിർത്തിയിലെ നോർത്ത് 24 പർഗനാസ്, മുർഷിദാബാദ്, മാൽഡ ജില്ലകളിലൂടെയാണ് മടക്കയാത്ര. രണ്ടുവർഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തിയാൽ അതിർത്തികടക്കുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണിപ്പോൾ. മുന്‍പ് ഇത്തരം തിരിച്ചുപോക്കുകള്‍ വല്ലപ്പോഴുമേ രണ്ടക്കത്തില്‍ തൊടുമായിരുന്നുള്ളൂ. നൂറോ നൂറ്റമ്പതോ ആളുകൾ വീതമാണ് ഇപ്പോൾ അതിർത്തി കടക്കുന്നത്. ചില ദിവസങ്ങളിൽ മുന്നൂറുവരെ ആകാറുണ്ട്.
അതിര്‍ത്തി കടക്കുന്ന ആളുകളുടെ പരിശോധനകള്‍ രണ്ട് അതിര്‍ത്തിയിലും നടത്തുന്നുണ്ട്. ബയോമെട്രിക് പരിശോധന കൂടാതെ ചോദ്യം ചെയ്യലും പരിശോധനയുമാണു പുരോഗമിക്കുന്നത്.